CPI(ML)

CPI(M) ബുദ്ധിജീവികളുടെ ദുര്യോഗം

ഫെബ്രുവരി 12, 2008 · ഒരു അഭിപ്രായം ഇടൂ

“ വാസ്തവത്തില്‍ മുതലാളിത്ത പാതയിലേക്കുള്ള് സിപിഐ(എം) പരിവര്‍ത്തനത്തിന്റെ ഒരു ഘട്ടത്തെ കുറിക്കുന്ന  19 -ആം കോണ്‍ഗ്രസ്സിന്റെ പശ്ചാത്തലത്തില്‍  പട്നായിക് തയ്യാറാക്കിയിട്ടുള്ള ലേഖനം  ഒരു മാര്‍ക്സിസ്റ്റ് ചിന്തകനെന്ന നിലയില്‍ ആ പാര്‍ട്ടിക്കകത്ത് തുടരാനുള്ള  അദ്ദേഹത്തിന്റെ‘പരിമിതി‘കളിലേക്ക് വെളിച്ചം വീശുന്നു.“800px-prabhat_patnaik.jpg                                              പി.ജെ.ജെയിംസ്

ബുദ്ധിജീവികളും ഇടതു പക്ഷവും” എന്ന തലക്കെട്ടില്‍  ജനുവരി 21,22 തിയ്യതികളില്‍ ,പ്രമുഖ മാര്‍ക്സിസ്റ്റ് സാമ്പത്തിക വിദഗ്ദനും കേരള ആസൂത്രണ ബോര്‍ഡ് ഉപാധ്യക്ഷനുമായ പ്രഭാത് പട്നായ്കിന്റെ പേരില്‍ ‘ദേശാഭിമാനി’ പത്രത്തില്‍ പ്രസിദ്ധീകരിച്ച ലേഖനത്തോടുള്ള പ്രതികരണമാണ് ഈ കുറിപ്പ് .

 പശ്ചിമബംഗാളിലെ ബുദ്ധദേവ് സര്‍ക്കാര്‍  നടത്തിയ നന്ദിഗ്രാം  കൂട്ടക്കൊലയെ വിമര്‍ശിച്ചുകൊണ്ട് ബംഗാളിലെയും ഇന്ത്യയിലാകെയുമുള്ള ഇടതുപക്ഷ ചിന്തകരും ബുദ്ധിജീവികളും  ശക്തമായി രംഗത്തുവരികയുണ്ടായി ഇവരില്‍ പലരും  കഴിഞ്ഞ നിരവധി വര്‍ഷങ്ങളായി സി.പി.ഐ (എം) ന്റെ അംഗങ്ങളോ സഹയാത്രികരോ ആയിരുന്നവരായിരുന്നു. അവരില്‍ പലരും  പശ്ചിമബംഗാള്‍ സര്‍ക്കാര്‍ പല സന്ദര്‍ഭങ്ങളിലായി സമ്മാനിച്ച അവാര്‍ഡുകള്‍ തങ്ങളുടെ പ്രതിഷേധത്തിന്റെ ഭാഗമായി തിരിച്ചുനല്‍കുകയും ഔദ്യോഗിക കമ്മിറ്റികളിലുള്ള  തങളുടെ അംഗത്വം  രാജിവെക്കുകയും ചെയ്യുകയുണ്ടായി . ഒരു വേള നക്സല്‍ ബാരി കര്‍ഷക മുന്നേറ്റകാലത്തുപോലും  ദൃശ്യമാകാത്ത തരത്തില്‍ ഇന്ത്യയിലെമ്പാടുമുള്ള  ഇടതുപക്ഷ ബുദ്ധിജീവികള്‍   സി.പി.ഐ.(എം) നെ അതിനിശിതമായി വിമര്‍ശിച്ച സന്ദര്‍ഭങ്ങളായിരുന്നു,  നന്ദിഗ്രാമില്‍  സി.പി.ഐ.(എം) നേതൃത്വത്തില്‍ നടന്ന കൂട്ടക്കൊലയും പിന്നീട് നന്ദിഗ്രാം തിരിച്ചുപിടിക്കാനെന്ന പേരില്‍ അവിടെ നടത്തിയ കടന്നാക്രമണവും . ചുരുക്കത്തില്‍  ഇതെല്ലാമായി ബന്ധപ്പെട്ട്  ഇന്ത്യയിലെ ഇടത് ബുദ്ധിജീവികള്‍  തയ്യാറാക്കിയ  പ്രതിഷേധകുറിപ്പില്‍  ഒപ്പുവെക്കാത്ത അപൂര്‍വ്വം ചിലരില്‍ ഒരാളാണ്  പട്നായിക്. സി.പി.ഐ.(എം) ബുദ്ധിജീവികളെ അടക്കം   വിമര്‍ശിക്കുന്ന പട്നായികിന്റെ ലേഖനം  ഏറെവൈകി പുറത്തുവന്നതും ലേഖനത്തിലുള്ള പൊരുത്തകേടുകളും  കടുത്ത സമ്മര്‍ദ്ദങ്ങളെ  തുടര്‍ന്നാണ് ലേഖനം എഴുതിയതെന്ന് വ്യക്തമാക്കുന്നുണ്ട്. 

               ഇതു പറയുമ്പോള്‍  സി.പി.ഐ(എം) ന്റെ 1964 ലെ പാര്‍ട്ടിപരിപാടിയുടെ അടിസ്ഥാനത്തില്‍  സാമ്പത്തിക നിലപാടുകള്‍ മുന്നോട്ട് വെക്കുന്ന ആളാണ് പട്നായിക് എന്നു കൂടി  തിരിച്ചറിയേണ്ടതുണ്ട്. ഏ.ഡി.ബി ലോകബാങ്ക് വായ്പ്പകളില്ലാതെ മുന്നോട്ട് പോകണമെന്ന അദ്ദേഹത്തിന്റെ അടുത്തകാലത്തെ നിലപാടുകള്‍,  വിദേശമൂലധനത്തെ സ്വാഗതം ചെയ്തുകൊണ്ട്  2000 ല്‍ സ്പെഷ്യല്‍ സമ്മേളനത്തില്‍ സി.പി.ഐ(എം) പരിപാടിയില്‍ വരുത്തിയിട്ടുള്ള ഭേദഗതികള്‍ക്കെതിരുമാണ് . എന്നാല്‍ മേല്‍ സൂചിപ്പിച്ച ദേശാഭിമാനി  ലേഖനം ,  പട്നായിക്  സി.പി.ഐ(എം) നേതൃത്വത്തെപോലെ  പ്രായോഗിക മായി ചിന്തിച്ചു തുടങ്ങിയിരിക്കുന്നുവെന്നതിന്റെ സൂചനയാണ് . സി.പി ഐ(എം) ന്റെ  19 ആം കോണ്‍ഗ്രസ്സ് കഴിയുന്നതോടെ മാര്‍ക്സിസ്റ്റ് സാമ്പത്തികശാസ്ത്രത്തിലുള്ള  തന്റെ പാണ്ഡിത്യത്തിനൊന്നും പാര്‍ട്ടിയില്‍ പ്രസക്തിയുണ്ടാവില്ലെന്ന് അദ്ദേഹത്തിന് ബോദ്ധ്യപെട്ടിട്ടുണ്ടാകണം

         നന്ദിഗ്രാമിലെ കൂട്ടക്കൊലയെ ചൊല്ലി ഇത്രയേറെ ബുദ്ധിജീവികള്‍ ഇത്ര പെട്ടെന്ന്  ഗവണ്മെന്റിനെതിരായി തിരിഞ്ഞതെന്തുകൊണ്ട്? എന്ന ചോദ്യത്തിന്  ഉത്തരമന്വേഷിക്കുന്ന രൂപത്തിലാണ് പട്നായിക് ലേഖനം തയ്യാറാക്കിയിട്ടുള്ളത്. പ്രധാനമായും പ്രതിഷേധിച്ചവര്‍ അനുവര്‍ത്തിച്ച രീതികളോടാണ് അദ്ദേഹത്തിന് വിയോജിപ്പ് . ബുദ്ധദേവ് ഭട്ടാചാര്യ തന്നെ തെറ്റുപറ്റിയെന്ന് സമ്മതിച്ച  സ്ഥിതിക്ക് സിപിഐ(എം) ഗവണ്മെന്റിനെ ദുര്‍ബലപ്പെടുത്തുന്ന തരത്തില്‍ സമീപിക്കരുതായിരുന്നു. നന്ദിഗ്രാമില്‍ സര്‍ക്കാര്‍ സംവിധാനങ്ങളും സിപിഐ(എം ) ഗുണ്ടകളും  ഏറ്റവുമൊടുവില്‍ നടത്തിയ തിരിച്ചുപിടിക്കല്‍ സംഭവം ആശ നശിച്ചവരുടെ പ്രവര്‍ത്തിയായിരുന്നുവെ‍ന്നും  ആട്ടിയോടിക്കപ്പെട്ട  അഭയാര്‍ഥികളെ തിരികെ കൊണ്ടുവരുന്നതിന് വേണ്ടി നടത്തിയ അവസാനത്തെ ശ്രമമായിരുന്നുവെന്നും ‘ വിശദീകരിക്കുന്ന പട്നായിക്  ‘സൌഹൃദപരമായ വിമര്‍ശനത്തിലൂടെയും ,ലേഖനങ്ങള്‍ ,തുറന്ന കത്ത്, തുടങ്ങിയ മാര്‍ഗ്ഗങ്ങളിലൂടെയും ‘ എതിര്‍പ്പ് പ്രകടിപ്പിക്കണമായിരുന്നുവെന്നും  ‘വ്യവസായ വല്‍ക്കരണത്തോട്  വിയോജിപ്പ്” ഉണ്ടായിരുന്നുവെങ്കില്‍  അത് കൂടുതല്‍ സൌമ്യമായി പ്രകടിപ്പിക്കണമായിരുന്നുവെന്നും  നിര്‍ദ്ദേശിക്കുന്നു. തിര്‍ച്ചയായും  സാമ്പത്തികകാര്യങ്ങളില്‍  താന്‍ നടത്തികൊണ്ടിരിക്കുന്നതുപോലുള്ള  അക്കാദമിക് വിമര്‍ശനത്തിനപ്പുറം   ആരും കടക്കരുതെന്നും  ബുദ്ധിജീവികളുടെ മണ്ഡലം പൂര്‍ണ്ണമായും അക്കാദമിക് ആയിരിക്കണമെന്നുമാണ്  പട്നായിക് ഇതിലൂടെ  സ്ഥാപിക്കാന്‍ ശ്രമിക്കുന്നത് . ഇത്രയും കാലത്തെ   തന്റെ അക്കാദമിക് വിമര്‍ശനത്തിലൂടെ സിപിഐ(എം) നേതൃത്വം എന്തെങ്കിലും പാഠങ്ങള്‍ പഠിച്ചുവോ അഥവാ എന്തെങ്കിലും മാറ്റങ്ങള്‍ വരുത്തിയോ  എന്നതുകൂടി അദ്ദേഹം സൂചിപ്പിച്ചിരുന്നെങ്കില്‍ സഹായകമായിരുന്നേനെ.

         തുടര്‍ന്ന് , വിമര്‍ശകരായി രംഗത്ത് വന്നിട്ടുള്ള ബുദ്ധിജീവികളില്‍ പലരും  മുന്‍ സോഷ്യലിസ്റ്റ്കാരും നക്സലൈറ്റുകളും  എന്‍ ജി ഒ കളുമാണെന്ന്  സ്വതന്ത്ര ചിന്തകരുടെ ഗണത്തില്‍ പ്പെടുന്ന ഇവര്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയായ സിപിഐ(എം) നെ വിമര്‍ശിക്കുന്നത് തികച്ചും സ്വഭാവികമാണെന്നും  പട്നായിക് സ്ഥാപിക്കുന്നു .  ആടിനെ പട്ടിയാക്കുന്ന  ഈ രീതി പുതിയതല്ലെങ്കിലും പട്‌നായിക് അടുത്തകാലത്ത് പ്രകടമാക്കിയ ചില അഭിപ്രായങ്ങളുടെ തന്നെ നിഷേധമാണ് ഈ പ്രസ്താവനയെന്നു കാണേണ്ടതുണ്ട്. ബഹുകക്ഷിജനാധിപത്യമടക്കം സ്വതന്ത്രമായ ചിന്തകളെ പ്രോത്സാഹിപ്പിക്കാതെ സോഷ്യലിസ്റ്റ് പരിവര്‍ത്തനം സാധ്യമല്ലെന്ന് ചൂണ്ടികാട്ടി  ഈയിടെ  ഇക്കണൊമിക് ആന്റ് പൊളിറ്റിക്കല്‍ വീക്‍ലിയില്‍  ഇദ്ദേഹം തന്നെ  എഴുതിയ(Re Envisioning Socials,EPN, Nov<3>2007 )ലേഖനത്തിലെ നിഗമനങ്ങള്‍ക്ക് കടകവിരുദ്ധമായാണ് നിരീക്ഷണമെന്ന് പറയേണ്ടിയിരിക്കുന്നു.

         ലെനിന്റെ കാലത്ത് ബോള്‍ഷെവിക് പാര്‍ട്ടിയുടെ ഔദ്യോഗിക നിലപാടിന് വിരുദ്ധമായി  ബ്രെസ്റ്റിലിറ്റോവ്സ്ക് ഉടമ്പടിക്കെതിരെ ബുക്കാറിന്റെ നേതൃത്വത്തിലുള്ള  “കൊമ്യൂണിസ്റ്റ്” എന്ന പത്രം നടത്തിയ  അതിനിശിതമായ വിമര്‍ശനങ്ങളെ  പരാമര്‍ശിച്ച് അഭിപ്രായസ്വാതന്ത്ര്യത്തിന്റെ  പ്രാധാന്യത്തെ ഊന്നിപറയുന്ന പട്നായിക് നന്ദിഗ്രാം കൂട്ടക്കൊലക്കെതിരെ ബംഗാളിലെ ഇടതുപക്ഷ ബുദ്ധിജീവികള്‍ പ്രതികരിച്ചത് വലതുപക്ഷത്തിന്റെ അജണ്ടയാണെന്ന് പറയുന്നത് തികഞ്ഞ പൊരുത്തക്കേടാണെന്ന് ചൂണ്ടിക്കാട്ടേണ്ടതുണ്ട്.

നന്ദിഗ്രാം  വിമര്‍ശകര്‍ക്കെതിരായ അദ്ദേഹത്തിന്റെ ഏറ്റവും വലിയ തുരുപ്പ്ചീട്ട് ഒരു വേള ഏറെ കൌതുകകരമാണ് . ബിജെപി പ്രതിനിധീകരിക്കുന്ന വര്‍ഗ്ഗീയ ഫാസിസ്റ്റുകളുടെ ശക്തി കുറഞ്ഞതാണ്  വലത്പക്ഷത്തോട് ചേര്‍ന്നു നിന്നിരുന്ന ബുദ്ധിജീവികളെ  പരസ്യമായി ഗവണ്മെന്റിനെതിരെ രംഗത്തുവരാന്‍ പ്രേരിപ്പിച്ചതെന്ന്  അദ്ദേഹം വാദിക്കുന്നു. കഴിഞ്ഞ നാലുവര്‍ഷമായി  യു.പി.എ  സര്‍ക്കാരിനെ താങ്ങിനിര്‍ത്തുക വഴി ഹിന്ദുത്വശക്തികള്‍  നേട്ടമാണോ കോട്ടമാണോ  ഉണ്ടാക്കിയതെന്ന വിവാദത്തിലേക്ക് കടക്കാതെ , ഗുജറാത്തിലും  ഹിമാചലിലും  അടക്കം  ബി.ജെ.പി വന്‍ ഭൂരിപക്ഷത്തോടെ  അധികാരത്തില്‍ വന്നിരിക്കുന്ന  പശ്ചാത്തലത്തിലാണ്  ഈ നിരീക്ഷണം നടത്തിയതെന്നതുതന്നെ  വിചിത്രമാണ് . ഇന്ത്യയില്‍  ബി.ജെ.പി. ‘പ്രഭൃതികള്‍ ദുര്‍ബലമായി’ എന്ന് പട്നയികിന്റെ  നിരീക്ഷണം അദ്ദേഹം ഈ ഭൂമിയിലെങ്ങുമല്ല മറ്റേതൊ സങ്കല്‍പ്പലോകത്താണെന്നതിന്റെ ഏറ്റവും വലിയ തെളിവാണ് . സി.പി.ഐ(എം) നയിക്കുന്ന ഇടതുമുന്നണിയുടെ പ്രവര്‍ത്തന ഫലമായി മുഖ്യശത്രുവായ ബി.ജെ.പി ദുര്‍ബലമായി എന്നും അതുകൊണ്ടാണ്  ബുദ്ധിജീവികള്‍  നന്ദിഗ്രാമിനെ മറയാക്കി ബംഗാള്‍  ഗവണ്മെന്റിനെ എതിര്‍ക്കുന്നതെന്നും അല്ലാതെ അത്ര വലിയ കാര്യമൊന്നും നന്ദിഗ്രാമിലുണ്ടായിട്ടില്ലെന്നുമാണ് അദ്ദേഹം സമര്‍ത്ഥിക്കുന്നത്.

            ലേഖനത്തിന്റെ രണ്ടാഭാഗം  മുഖ്യമായും  ബുദ്ധിജീവികളുടെ  അരാഷ്ട്രീയ വല്‍ക്കരണത്തിനും ധാര്‍മ്മിക നാട്യത്തിനുമെതിരാണ്  .  ഇതിന് ഉപോല്‍ബലകമായി  അദ്ദേഹം പറയുന്നു: ‘ഇന്നിപ്പോള്‍ സംഘടിത ഇടതുപക്ഷത്തിനെതിരായ  അണിനിരന്നീട്ടുള്ള  ബുദ്ധിജീവികളുടെ സമീപനത്തില്‍  പ്രകടമായി  കാണുന്നത് രാഷ്ട്രീയാനുഭവങ്ങളുടെ മേഖലയില്‍നിന്നും രക്ഷകന്റെതായ ധാര്‍മ്മിക നാട്യത്തിലേക്ക്  അവര്‍ പൂര്‍ണ്ണമായും പിന്‍‌വലിഞ്ഞിരിക്കുന്നുവെന്നാണ്’.  ഇതോടൊപ്പം  സാമ്രാജ്യത്വത്തിനെതിരായ സമരത്തിന്റെ മുന്നണിയില്‍ നില്‍ക്കുന്ന സി.പി.ഐ(എം) നു നേരെ യാണ്  ആക്രമണം അഴിച്ചുവിട്ടിരിക്കുന്നതെന്നും അദ്ദേഹം ആരോപിക്കുന്നു. ഈ പറഞ്ഞതില്‍ അവസാനത്തെ കാര്യം ഇപ്പോള്‍ മാലോകര്‍ക്കെല്ലാം അറിയാവുന്നതാണ്  .  മുതലാളിത്ത-സാമ്രാജ്യത്വവ്യവ്സ്ഥയും   ധനമൂലധനവുമാണ്  വികസനത്തിനുള്ള അവസാനത്തെ ബസ് എന്ന പരസ്യ പ്രസ്താവന ബസുവും ബുദ്ധദേവും  നടത്തുകയും  അതിന്റെ  പേരില്‍  ബസുവിന്  ഭാരതരത്നം നല്‍കണമെന്നുവരെ  ഇന്ത്യന്‍  ഭരണ വര്‍ഗ്ഗങ്ങളിലൊരു വിഭാഗം ആവശ്യപ്പെടുകയും ചെയ്ത  പശ്ചാത്തലത്തിലാണ്  പട്നായിക്‍  അപഹാസ്യമായ ഈ പ്രസ്താവന നടത്തിയിരിക്കുന്നത് . സി.പി.ഐ(എം)ന് സാമ്രാജ്യത്വ വിരുദ്ധ നിലപാടില്ലെന്നുമാത്രമല്ല  സാമ്രാജ്യത്വാശ്രിത ‘വികസനത്തിന്റെ’ ഒന്നാം നമ്പര്‍ വക്താക്കളുമായി അതിന്റെ നേതൃത്വം  മാറുകയും ചെയ്തിരിക്കുന്നുവെന്നും അതിന്റെ പേരില്‍  സാമ്രാജ്യത്വ കേന്ദ്രങ്ങളുടെ പ്രശംസ പശ്ചിമബംഗാളിനേയും കേരളത്തെയും  തേടിയെത്തുകയുമാണെന്ന്  ഏവര്‍ക്കുമറിയാം. സാമ്രാജ്യത്വത്തിന്റെ  പങ്കാളിത്ത വികസനപദ്ധതിയായ ജനകീയാസൂത്രണം ആവിഷ്കരിച്ചതിന് കേരളത്തിലെ സി.പി.ഐ(എം) നേതൃത്വത്തെ ലോകബാങ്ക് ശ്ലാഘിച്ചത് ഈ ദിവസങ്ങളിലായിരുന്നു.

  സി.പി.ഐ(എം) നെതിരായ കലാപം രാഷ്ട്രീയത്തിനെതിരായ കലാപമാണെന്നും  ഇടത്തരക്കാരുടെ രാഷ്ട്രീയത്തോടുള്ള   അവജ്ഞയാണ് നന്ദിഗ്രാം വിമര്‍ശകരായ ബുദ്ധിജീവികള്‍ പ്രകടിപ്പിക്കുന്നതെന്നും ഉള്ള പട്നായിക്‍ന്റെ പ്രസ്താവന ഇതോടൊപ്പം കൂട്ടിവായിക്കേണ്ടതാണ് .തൊഴിലാളിവര്‍ഗ്ഗ നിലപാടുകള്‍  കയ്യൊഴിച്ച്  പൂര്‍ണ്ണമായും മധ്യവര്‍ഗത്തിലൂന്നിനിന്നുകൊണ്ട് വിമര്‍ശനമടക്കം എല്ലാ നിര്‍ണ്ണായക വിഷയങ്ങളിലും  അരാഷ്ട്രീയവാദം പ്രചരിപ്പിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന സി.പി.ഐ(എം) നെതിരെ ഇന്ന് വ്യാപകമായി ഉന്നയിക്കപെടുന്ന ഈ വിമര്‍ശനം  തിരിച്ചുവെക്കുക മാത്രമാണ് അദ്ദേഹം ഇതു വഴി ചെയ്യുന്നത്. കേരളത്തെ സംബന്ധിച്ചിടത്തോളം  കല്യാശ്ശേരിയും  ജനകീയാസൂത്രണവും മുതല്‍ മാരാരിക്കുളം  മോഡല്‍ വരെ നീണ്ടുകിടക്കുന്ന മാര്‍ക്സിസ്റ്റാനന്തര പ്രയോഗങ്ങളിലൂടെ  അരാഷ്ട്രീയവാദപരവും വര്‍‌ഗ്ഗേതരവുമായ പ്രയോഗങ്ങളുടെ പ്രയോക്താക്കാള്‍ സി.പി.ഐ(എം) നേതൃത്വവും അതിന്റെ ബുദ്ധിജീവികളുമാണ് . കഴിഞ്ഞ നിരവധി വര്‍ഷങ്ങളായി  പ്രത്യേകിച്ചും  90 കള്‍ മുതല്‍ സാമ്രാജ്യത്വ ആഗോളീകരണകാലത്ത് കേര‍ളത്തില്‍  അരാഷ്ട്രീയതയുടെയും  ജീര്‍ണ്ണതയുടെയും അഴിമതിയുടെയും  സ്രോതസ്സ് സി.പി.ഐ(എം) നേതൃത്വം കൂടിയാണെന്ന് വീണ്ടും വീണ്ടും വ്യക്തമായികൊണ്ടിരിക്കെ , പട്നായിക്‍ പ്രയോഗിക്കുന്ന അരാഷ്ട്രീയവാദം  ഒരു കൂലിയെഴുത്തുകാരനായുള്ള അദ്ദേഹത്തിന്റെ അപചയത്തെയാണ് സൂചിപ്പിക്കുന്നത്  അതോടോപ്പം അഴിഞ്ഞു വീഴുന്നത്  അദ്ദേഹത്തിന്റെ ഇടതുപക്ഷ മുഖം മൂടി കൂടിയാണ് .

നന്ദിഗ്രാം സംഭവങ്ങളുടെ പശ്ചാത്തലത്തില്‍  ഇന്ത്യയിലെ  ‘ജനങ്ങളുടെ ക്യാമ്പിന്റെ ഐക്യത്തെ തകര്‍ക്കരുതെ’ന്ന പേരില്‍ നോം ചോസ്കിയുടെതായി ഹിന്ദു പത്രത്തിലും  ദേശാഭിമാനിയിലും  അച്ചടിച്ച്‌വന്ന അഭിപ്രായങ്ങള്‍  സി.പി.ഐ(എം) നുള്ള  നല്ല സര്‍ട്ടിഫിക്കറ്റായി ഉയര്‍ത്തികാട്ടിയാണ് പട്നായികിന്റെ ലേഖനം അവസാനിക്കുന്നത്  നന്ദിഗ്രാമിനെ സംബന്ധിച്ചും  സിപിഐ(എം)  നെ സംബന്ധിച്ചുമെല്ലാം  കൈമാറികിട്ടിയ അറിവുകള്‍ മാത്രമുള്ള  നോം ചോസ്കിയുടെയും മറ്റും പ്രസ്താവന  സി.പി.ഐ(എം)ന് നാണം മറക്കാനുള്ള അവസാനത്തെ തുണിക്ക്ഷണമായി ലഭിച്ചിട്ടുള്ള സാഹചര്യത്തില്‍  അതുപയോഗപ്പെടുത്താന്‍  പട്നായിക്‍ തുനിഞ്ഞില്ലെങ്കിലേ അദ്ഭുതമുള്ളൂ.

              വാസ്തവത്തില്‍  മുതലാളിത്ത പാതയിലേക്കുള്ള സി.പി.ഐ(എം) പരിവര്‍ത്തനത്തിന്റെ  ഒരു ഘട്ടത്തെ കുറിക്കുന്ന 19 ആം കോണ്‍ഗ്രസ്സിന്റെ പശ്ചാത്തലത്തില്‍  പട്നായിക്‍ തയ്യാറാക്കിയിട്ടുള്ള ലഖനം  ഒരു മാര്‍ക്സിസ്റ്റ് ചിന്തകനെന്ന നിലയില്‍  ആ പാര്‍ട്ടിക്കകത്ത് തുടരാനുള്ള അദ്ദേഹത്തിന്റെ ‘പരിമിതികളിലേക്ക് ‘ വെളിച്ചം വീശുന്നതാണ് .  സി.പി.ഐ(എം)  ഇന്നെത്തിനില്‍ക്കുന്ന  ജീര്‍ണ്ണതയുടെ സാഹചര്യത്തില്‍  അതില്‍നിന്ന് പുറത്തുവരാതെ  അതിനകത്തു തന്നെ ഒതുങ്ങികൂടാന്‍  വിധിക്കപ്പെട്ട ബുദ്ധിജീവികളുടെ  ദുരന്തമോ ദുര്യോഗമോ ആയി പട്നായിക്‍ന്റെ  ദേശാഭിമാനിയിലെ ലേഖനം  വിലയിരുത്തപ്പെടുന്നതാവും ശരി.

→ Leave a Commentവിഭാഗങ്ങള്‍: ലേഖനങ്ങള്‍

‘സൈബര്‍ സിറ്റി‘ കുംഭകോണം

ഫെബ്രുവരി 9, 2008 · 1 അഭിപ്രായം

                കേരളത്തിലെ വലിയൊരു വിഭാഗം ജനങ്ങള്‍ തലചായ്ക്കാന്‍ ഒരു തുണ്ട് ഭൂമിയില്ലാതെ  നരകിക്കുമ്പോള്‍  നഗര-ഗ്രാമ വ്യത്യാസമില്ലാതെ  മാഫിയകളും  ഊഹമൂലധന ശക്തികളും  സംസ്ഥാനത്തിന്റെ പൊതുഭൂമികള്‍ കയ്യടക്കികൊണ്ടിരിക്കുന്നത് നിര്‍ബാധം തുടരുകയാണ് . കേരളത്തിന്റെ വികസനത്തിനും  ജനാധിപത്യത്തിനും നേരെയുള്ള  ഏറ്റവും വലിയ ഭീഷണി ഭൂമാഫിയകളാണെന്ന് പങ്കെടുക്കുന്ന വേദികളിലൊക്കെ മുഖ്യമന്ത്രി പറഞ്ഞുകൊണ്ടിരിക്കുന്നതിനടയിലും  മാഫിയകളുടെ ഈ അനധികൃത ഭൂമികയ്യേറ്റങ്ങള്‍ക്ക് ഒരു കുറവും വന്നിട്ടില്ല.  ’സൈബര്‍ സിറ്റി ‘  പദ്ധതി എന്നതിന്റെ മറവില്‍ 700 കോടി രൂപ വിലവരുന്ന 70 ഏക്കര്‍ ഭൂമി കളമശ്ശേരിയില്‍  HMT    റിയല്‍‌സ്റ്റേഴ്സ് എന്ന അധോലോക കമ്പനിക്ക് വെറും 91 കോടി രൂപക്ക്  കൈമാറാന്‍ മന്ത്രി എളമരം കരീമിന്റെ നേതൃത്വത്തിലെടുത്ത തീരുമാനത്തിലൂടെ ഇതാണ് പുറത്തുവരുന്നത്. അതോടൊപ്പം മുന്നണികള്‍ക്കും ഗ്രൂപ്പുകള്‍ക്കും അതീതമായി രാഷ്ട്രീയകങ്കാണിമാരിടെയും  ഉദ്യോഗസ്ഥ മേധാവികളുടെയും ഇതിലുള്ള ഇടപെടലും വ്യക്തമായിരിക്കുകയാണ് .

                UDFഭരണകാലത്ത് ആവിഷ്കരിച്ച  ആഗോള നിക്ഷേപമേള മുതലാണ് കേരളത്തിലെ  പൊതുഭൂമികള്‍ ഊഹ കുത്തകകള്‍ക്കും  മാഫിയകള്‍ക്കും തീറെഴുതുന്ന ഏര്‍പ്പാട് സജീവമാകുന്നത്. എന്നാല്‍ HMT  ഭൂമിയിടപാടിന് അതിനെക്കാള്‍ പഴക്കമുണ്ടെന്ന് കരുതുന്നു. ഇപ്പോള്‍ അറിയാന്‍ കഴിഞ്ഞത് വ്യവസായ വികസനത്തിനായി സംസ്ഥാന സര്‍ക്കാര്‍ HMT യെ ഏല്‍പ്പിച്ച ഭൂമിയില്‍ 200 ഏക്കര്‍ വ്യവസായ വികസനത്തിന്റെ മറവില്‍  അതിലെ ഉദ്യോഗസ്ഥ മേധാവികളും  രാഷ്ട്രീയനേതൃത്വവും കുത്തകകള്‍ക്ക്  തുച്ഛവിലക്ക് വിറ്റുതുലച്ചിട്ടുണ്ടെന്നാണ് .ഇതിനുള്ള അണിയറ നീക്കങ്ങള്‍ സുശീലാഗോപാലന്‍ വ്യവസായമന്ത്രിയായിരിക്കെ അന്നത്തെ CITU  ലോബിയുടെ പിന്‍ബലത്തില്‍ നായനാര്‍ ഭരണകാലത്തു തന്നെ ആരംഭിച്ചിരുന്നുവെന്നാണ് ഇപ്പോള്‍ വ്യക്തമാവുന്നത്.

                 ഇതിന്റെ തുടര്‍ച്ചയായി UDF  സര്‍ക്കാരിന്റെ ഒത്താശയോടെ നടത്താനുദ്ദേശിച്ചതിനെക്കാള്‍  ഒരു വലിയ കുംഭകോണമാണ് LDF സര്‍ക്കാരിന് കീഴില്‍  നടന്നിട്ടുള്ളത്  ആഗോള നിക്ഷേപമേളയുടെ കാലത്ത്  300 കോടിക്ക് UDF വില്‍പ്പനക്ക് വെച്ച 70 ഏക്കര്‍ ഭൂമിയാണ്  ഇപ്പോള്‍ വെറും 91 കോടി രൂപക്ക്  കൈമാറിയിരിക്കുന്നത്. മുംബൈയിലും ദല്‍ഹിയിലും  ചേരികള്‍ക്കു തീവെച്ച്  അവിടത്തെ പാവപ്പെട്ട മനുഷ്യരെ കൊന്നൊടുക്കിയും  ഒഴിപ്പിച്ചും   റിയല്‍ എസ്റ്റേറ്റ് കച്ചവടവും  കെട്ടിടനിര്‍മ്മാണവും   നടത്തുന്ന കമ്പനിയാണ്  ബ്ലൂസ്റ്റാര്‍ റിയല്‍‌സ്റ്റേഴ്സ്.

                UDF  കാലത്ത്  HMT ഭൂമി തിരിമറി നടത്തുന്നതിനെതിരെ  ശക്തതമായി നിലകൊണ്ട അച്യുതാനന്ദന്‍ മുഖ്യമന്ത്രിയായിരിക്കുമ്പോഴാണ് ,അദ്ദേഹം ഒഴിഞ്ഞുമാറിയെങ്കിലും  അദ്ദേഹത്തിന്റെ ഗ്രൂപ്പുകാരായ  മന്ത്രി  ശര്‍മ്മയും ,ചന്ദ്രന്‍പിള്ളയും അടക്കമുള്ളവര്‍ ഈ കൂട്ടുകച്ചവടത്തിന്റെ ഉദ്ഘാടനചടങ്ങില്‍ പങ്കെടുത്തത്. ഭൂമാഫിയകളുമായി അവിഹിതബന്ധം സ്ഥാപിക്കുന്നതില്‍  CPI(M)  ലെ  ഗ്രൂപ്പ് സമവാക്യങ്ങള്‍ പോലും തടസ്സമല്ലെന്ന വസ്തുതയാണ് പുറത്തുവന്നിരിക്കുന്നത്. വ്യവസായ വികസനത്തിന് പണം  കണ്ടെത്താനുള്ള HMT   ഭൂമി  വില്‍പ്പനയുടെ പരസ്യം  മുംബയിലെ പത്രങ്ങളില്‍ പ്രസിദ്ധപെടുഇത്തിയത് മേല്‍ സൂചിപ്പിച്ച ബ്ലൂസ്റ്റാര്‍ റിയല്‍‌സ്റ്റേഴ്സ് തന്നെയായിരുന്നു.

                വാസ്തവത്തില്‍  ഉദ്യോഗസ്ഥ-രാഷ്ട്രീയ-മൂലധന മാഫിയ കൂട്ടുകെട്ടിന്റെ ഏറ്റവുമൊടുവിലത്തെ  ഉദാഹരണമായി ഈ ഭൂമിയിടപാടും  അതുമായി ബന്ധപ്പെട്ട അവിഹിത ഇടപെടലും  മാറിയിരിക്കുന്നു. ‘സൈബര്‍ സിറ്റി‘യെന്ന്   പറയുന്നത് ഈ വസ്തുകച്ചവടത്തിനുള്ള ഒരു പുകമറമാത്രമാണ് . കേരളം കണ്ടിട്ടുള്ള ഏറ്റവും വലിയ ഭൂമികുംഭകോണങ്ങളിലൊന്നാണ്  ഈ സൈബര്‍ സിറ്റിയുടെ മറവില്‍ നടന്നിട്ടുള്ളത് .അതിനാല്‍ തന്നെ അതു തുറന്ന്കാട്ടുകയും എതിര്‍ക്കപ്പെടേണ്ടതുമാണ്.

→ 1 Commentവിഭാഗങ്ങള്‍: Uncategorized

Fight Against Revisionism,the Main Danger

ഫെബ്രുവരി 8, 2008 · ഒരു അഭിപ്രായം ഇടൂ

cpm_29.jpg

Editorials Fight Against Revisionism, the Main Dangerwhen the CPI(M) and CPI are going to hold their 19th and 20th Congresses respectively in a couple of months, once again these revisionists turned into social democrats, with the assistance of monopoly media, are engaged in  distorting and vulgarizing revolutionary Marxism to peddle their opportunist political lines. Similar to their promoting the virtues of Soviet revisionism for almost four decades till Soviet Union disintegrated, they are now indulging in marketing present counter-revolutionary leadership in China in order to confuse and divert the masses from the path of revolutionary practice. Working within the ruling system, sharing power in two or three states, implementing ruling class policies, and propping up reactionary UPA government are repeated as the maximum that can be done in present situation. Even Singur and Nandigram are justified as glorious deeds. These renegades are proving what Lenin repeatedly emphasised: revisionism is the main danger within the international communist movement.The experience of more than one and a half century of ICM prove that this danger along with the ‘left’ deviation, which are nothing but two sides of the same coin, repeatedly surface threatening to wipe out revolutionary Marxism. Kautskys, Krushchovs, Dengs are not isolated phenomena. They continue to come up challenging and revising cardinal principles of Marxism-Leninism and usurping leadership. That is why Lenin, Stalin and Mao repeatedly taught that the communists should always remain vigilant against the emergence of the main danger, revisionism and its twin, the ‘left’ deviation. Uncompromising struggle should be waged against them, to expose and exterminate them.In this issue of Red Star we are publishing two articles focussing on the social democratic line of the CPI(M) and some extracts from Marxist classics to expose the real character of those who indulge in capital and market worshipping, alongwith an article ‘official Marxism in China today’, in continuation of our persistent struggle against all alien trends. 
 

→ Leave a Commentവിഭാഗങ്ങള്‍: RED SATAR MONTHLY · മുഖപ്രസഗം

ജനവിരുദ്ധ UDF ഹര്‍ത്താല്‍ തള്ളിക്കളയുക.

ഫെബ്രുവരി 7, 2008 · ഒരു അഭിപ്രായം ഇടൂ

ജനവിരുദ്ധ  UDF  ഹര്‍ത്താല്‍ തള്ളികളയുക.

വിലക്കയറ്റത്തിന്റെ പേരില്‍ ഫെബ്രുവരി 19 ന് UDF പ്രഖ്യാപിച്ചിരിക്കുന്ന ഹര്‍ത്താല്‍ തള്ളിക്കളയണമെന്ന് CPI(ML) സംസ്ഥാന കമ്മിറ്റി ആഹ്വാനം ചെയ്യുന്നു.

    രാജ്യത്ത് വിലക്കയറ്റത്തിന്  ഇടയാക്കുന്ന സാമ്പത്തികനയങ്ങള്‍ നടപ്പിലാക്കുന്നത് കോണ്‍ഗ്രസ് നയിക്കുന്ന UPA  സര്‍ക്കാരും  ആ നയം പിന്തുടരുന്ന സംസ്ഥാനസര്‍ക്കാരുകളുമാണ് . ഭക്ഷ്യധാന്യ ങ്ങളുടെ  കരുതല്‍ ശേഖരം വെട്ടികുറച്ചും  കയറ്റുമതി ചെയ്തും  കരിഞ്ചന്തക്കാര്‍ക്കും പൂഴ്ത്തിവയ്പ്പുകാര്‍ക്കും  അവസരമൊരുക്കിയതും റേഷന്‍   പരിമിതപ്പെടുത്തിയതും കേന്ദ്രസര്‍ക്കാരാണ് . ഭക്ഷ്യധാന്യ കോര്‍പ്പറേഷനെ തകര്‍ത്ത് , പൊതുവിതരണ  സമ്പ്രദായത്തെ അട്ടിമറിച്ച്  ഭക്ഷ്യവില  അനിയത്രിതമായി ഉയര്‍ത്തിയതും ഇതേ കേന്ദ്രസര്‍ക്കാരാണ്

             അടിക്കടി പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ  വില വര്‍ദ്ധിപ്പിച്ച്  വിലക്കയറ്റം രൂക്ഷമാക്കുന്നതും  കോണ്‍ഗ്രസ്സ് സര്‍ക്കാര്‍തന്നെയാണ്  ഈ സാഹചര്യത്തില്‍ വിലക്കയറ്റത്തിന് കാരണമാകുന്ന ആഗോളീകരണ നയങ്ങളില്‍നിന്നും  ജനശ്രദ്ധ തിരിച്ച് വിടാന്‍ കോണ്‍ഗ്രസ് നടത്തുമെന്ന് പ്രഖ്യാപിച്ചിട്ടുള്ള രാജ്യദ്രോഹപരമായ  ഹര്‍ത്താല്‍ തള്ളിക്കളയണമെന്ന് CPI(ML)  സംസ്ഥാനകമ്മിറ്റി  ആവശ്യപ്പെടുന്നു.

→ Leave a Commentവിഭാഗങ്ങള്‍: പത്രപ്രസ്താവന

ജനകീയാസൂത്രണവും ലോകബാങ്കും

ഫെബ്രുവരി 6, 2008 · ഒരു അഭിപ്രായം ഇടൂ

thomas-isac.jpg                    ഇന്ത്യയുടെ നഗരവികസനത്തെ സംബന്ധിച്ച് തയ്യാറാക്കിയ ലോകബാങ്ക് രേഖ  കേരളത്തില്‍ നടപ്പായ ജനകീയാസൂത്രണ പരിപാടിയെ അകമഴിഞ്ഞ്  പുകഴ്ത്തിയിരിക്കുന്നു. നഗരവികസന മന്ത്രാലയ പ്രതിനിധികളുടെ സാന്നിധ്യത്തില്‍  ദല്‍ഹിയില്‍ പുറത്തിറക്കിയ പഠനരേഖയിലാണ്  ഇക്കാര്യം ലോകബാങ്ക് സൂചിപ്പിച്ചിരിക്കുന്നത്  ആഗോളീകരണത്തെ പ്രോത്സാഹിപ്പിക്കുന്ന മാതൃകാപദ്ധതിയെന്ന നിലയില്‍ മുന്‍പും ജനകീയാസൂത്രണത്തെ ലോകബാങ്ക് ശ്ലാഘിച്ചിരുന്നു.  ആഗോളീകരണത്തെ പ്രതിരോധിക്കാനുള്ള ജനകീയ ഇടപെടലാണ് ജനകീയാസൂത്രണമെന്നു CPI(M)  നേതൃത്വം പെരുമ്പറഘോഷം മുഴക്കിയിരുന്ന സന്ദര്‍ഭത്തിലായിരുന്നു അതു

             വിഭവദൌര്‍ലഭ്യം നേരിടുന്ന തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ ധനസമാഹരണത്തിന്റെയും  അതിന്റെ വിനിയോഗത്തിന്റെയും രംഗത്ത്  സ്വകാര്യ മേഖലയുടെ പങ്കാളിത്തം ഉറപ്പ് വരുത്തുന്ന കാര്യത്തില്‍ ഏറെ മുന്നോട്ട് പോകുന്നതിന്  ജനകീയാസൂത്രണം വഴികാട്ടിയായിട്ടുണ്ടെന്നാണ് ലോകബാങ്ക്  വിലയിരുത്തുന്നത്  പൊതു-സ്വകാര്യപങ്കാളിത്തമെന്ന പേരില്‍  ലോകബങ്ക് ആവിഷ്കരിച്ചിട്ടുള്ള ആഗോളീകരണ -ഉദാരീകരണ -സ്വകാര്യവല്‍ക്കരണ നടപടികള്‍ പഞ്ചായത്തുകളിലും നഗരസഭകളിലും വ്യാപകമാക്കാന്‍   “ജനപങ്കാളിത്തത്തോടെ വികസനം”   എന്ന  ജനകീയാസൂത്രണ കാലത്തെ മുദ്രാവാക്യം  ഏറെ സഹായകരമായിട്ടുണ്ടെന്നാണ്  ഇപ്പോഴത്തെ വിലയിരുത്തല്‍ . ജലവിതരണം ,പൊതുവിദ്യാഭ്യാസം , റോഡ്‌നിര്‍മ്മാണം ,   മറ്റ് അടിസ്ഥാന സൌകര്യങ്ങള്‍   സേവനങ്ങള്‍ തുടങ്ങിയവയുടെയെല്ലാം കാര്യത്തില്‍  സര്‍ക്കാര്‍ അതിന്റെ നികുതിപണം ഉപയോഗിച്ച്  ചെലവു ചെയ്ത് പോന്നിരുന്ന  പരമ്പരാഗത രീതി വിട്ട്  സേവനമേഖലയിലും അടിസ്ഥാന സൌകര്യ വികസനത്തിലും സ്വകാര്യ മേഖലയെ പരമാവധി ഉള്‍പ്പെടുത്തുന്നതിനുള്ള ലോകബാങ്ക് ശ്രമങ്ങള്‍ക്ക്  സൈദ്ധാന്തികവും പ്രായോഗികവുമായ മാര്‍ഗ്ഗദര്‍ശകത്വം നല്‍കുന്നതില്‍ കേരളത്തിലെ ജനകീയാസൂത്രണം  ഇന്ത്യയിലെ മറ്റു സംസഥാനങ്ങള്‍ക്കും മാതൃകയാണെന്നും ലോകബാങ്ക് വിലയിരുത്തുന്നു.

             ഇന്ത്യയെ സംബന്ധിച്ചിടത്തോളം മൊത്തം ആഭ്യന്തര ഉദ്പ്പാദനത്തിന്റെ 50% നികുതിയുടെ  90 % നഗരങ്ങളിലാണ് രൂപം കൊള്ളുന്നത് എന്ന് ലോകബാങ്ക് പറയുന്നു. രാജ്യം ദ്രുതഗതിയില്‍ നഗരവല്‍കൃതമാവുന്നതിന്റെ സൂചനയാണിത് .ഇതാവശ്യപ്പെടുന്നത് നഗരവികസനത്തിന്റെ കാര്യത്തില്‍  സവിശേഷ ശ്രദ്ധയാണ് NGO കളടക്കമുള്ള സ്വകാര്യ  മേഖലയുടെ പ്രവര്‍ത്തനങ്ങള്‍ വന്‍‌തോതില്‍ ഇക്കാര്യത്തില്‍ കൂടിയെ തീരൂ . ഇതിനാവശ്യമായ വിധം നഗരസഭകളിലേക്ക് തിരഞ്ഞെടുക്കപ്പെടുന്ന പ്രതിനിധികളോടൊപ്പം സ്വകാര്യ മേഖലയില്‍നിന്നുള്ള സ്വതന്ത്ര   പ്രതിനിധികളെകൂടി  ഉള്‍പ്പെടുത്തണമെന്നും ലോകബാങ്ക് നിര്‍ദ്ദേശിക്കുന്നുണ്ട്  . വായ്പ്പകളടക്കം  നല്‍കികൊണ്ട് ലോകബാങ്കും ADB  യും  നഗരസഭകളില്‍ ഇടപെടുന്നതിന്റെ ലക്ഷ്യം തന്നെ ഈ ദിശയിലുള്ള സ്വകാര്യവല്‍ക്കരണമാണ്

   ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നു വ്യത്യസ്തമായി ഇതിനെല്ലാം അനുകൂലമായ സാഹചര്യ മാണ് കേരളത്തിലുള്ളതെന്നു  ലോകബാങ്ക് രേഖ സമര്‍ത്ഥിക്കുന്നു. ഇതിനു പശ്ചാത്തലമൊരുക്കിയതിന് കേരളത്തില്‍ അരങ്ങറിയ ജനകീയാസൂത്രണം  തന്നെയാണെന്നും ലോകബാങ്ക് വിലയിരുത്തുന്നു.  വാസ്തവത്തില്‍, ജനകീയാസൂത്രണത്തെ പ്രകീര്‍ത്തിക്കുന്ന ലോകബാങ്ക് രേഖകള്‍ മുന്‍പും പുറത്തു വന്നിട്ടുണ്ടെങ്കിലും ലോകബാങ്കിന്റെ മുന്‍‌കൈയില്‍ തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളില്‍  നടപ്പാക്കുന്ന സ്വകാര്യ വല്‍ക്കരണത്തെയും ജനകീയാസൂത്രണത്തെയും പരസ്പരം ബന്ധിപ്പിക്കുന്ന ലോകബാങ്ക് പഠനം ഇതാദ്യത്തേതാണ് .ജനകീയാസൂത്രണം അഖിലേന്ത്യാതലത്തില്‍ വ്യാപിപ്പിക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ സമിതിയുടെ തലവനായി കേരള ധനകാര്യമന്ത്രി തോമാസ് ഐസകിനെ നിയമ്മിച്ചതു ലോകബാങ്ക് ഇപ്പോള്‍ പുറത്തുവിട്ടിട്ടുള്ള ഈ രേഖയോടൊപ്പം കൂട്ടി വായിക്കേണ്ടതാണ് ജനകീയാസൂത്രണം എല്ലാ  അര്‍ത്ഥത്തിലും  ഒരു സാമ്രാജ്യത്വപദ്ധതിയാണെന്ന് അതു തുടങ്ങിയ  സന്ദര്‍ഭത്തില്‍ തന്നെ CPI(ML)ചൂണ്ടികാട്ടിയത്  നൂറു ശതമാനം  ശരിയാണെന്ന് തെളിയിക്കുന്നതാണ് ഇപ്പോള്‍ പുറത്തു വന്നിട്ടുള്ള വിവരങ്ങള്‍ . തങ്ങള്‍ സാമ്രാജ്യത്വ ആഗോ‍ളീകരണത്തിന്റെയും  ധനമൂലധനത്തിന്റെയും ഇടനിലക്കാര്‍ തന്നെയാണെന്നു ജ്യോതിബസു മുതല്‍ തോമാസ് ഐസക് വരെയുള്ള CPI(M) നേതൃത്വത്തിന്റെ പരസ്യപ്രസ്താവന കൂടി വന്നിട്ടുള്ള പശ്ചാതലത്തില്‍ ,ഈ സ്ഥിതിയിലേക്കുള്ള അവരുടെ  പരിവര്‍ത്തനപ്രക്രിയയില്‍ ജനകീയാസൂത്രണവും അതിന്റെ പ്രത്യയശാസ്ത്രവും വഹിച്ചിട്ടുള്ള പങ്ക് ഈ ലോകബാ‍ങ്ക് റിപ്പോര്‍ട്ടിലൂടെ ഒരിക്കല്‍ കൂടി വ്യക്തമായിരിക്കുകയാണ് .

 

→ Leave a Commentവിഭാഗങ്ങള്‍: മുഖപ്രസഗം

ഫെബ്രുവരി 6, 2008 · ഒരു അഭിപ്രായം ഇടൂ

ayyankali.jpgഅയ്യങ്കാളി സമര ശതാബ്ദി കണ്‍‌വെന്‍ഷന്‍ ഫെബ്രുവരി 23 ന് എറണാകുളത്ത് വെച്ച് നടത്താന്‍ തീരുമാനിച്ചു.

  കേരളത്തിലെ 50% ജനങ്ങളും  ദരിദ്രസമാനമായ് ജീവിതാവസ്ഥയിലാണ്.  പൊതു വിദ്യാഭ്യാസ രംഗത്തെ തകര്‍ച്ചയും ജാതി ഘടനയുടെ തകര്‍ച്ചയും ജാത്ഭിമാനം  ആഗോളീകരണ രാഷ്ടീയഘടനക്കനുസരണമായി  പരിവര്‍ത്തനപ്പെടുത്തുകയും ചെയുതു കൊണ്ടിരിക്കുന്നു,          മണ്ണില്‍ പണിയെടുക്കുന്നവര്‍ക്ക് ലഭ്യമാവേണ്ട് ഭൂമി  ആ വിഭാഗങ്ങളില്‍ നിന്നു  തിരിച്ചു പിടിക്കുന്ന സാഹചര്യ്മാണ് ഇന്നുള്ളത്  വന്‍‌തോതില്‍ ഭൂകേന്ദ്രീകരണം നടന്നുകൊണ്ടിരിക്കുന്ന്  ഇന്നത്തെ സാഹചര്യത്തില്‍ വിദ്യാഭ്യാസം സമൂഹ്യ സമത്വം എന്നിവക്ക് വേണ്ടി അയ്യങ്കാളി നടത്തിയ പോരാട്ടം അയ്യങ്കാളി സമരശതാബ്ദി സ്മരണാ വേളയില്‍ മുന്നോട്ടു കൊണ്ടു പോകേണ്ടതുണ്ട്.

     കണ്‍‌വന്‍ഷന്‍  സ്വാഗതസംഘം ചെയര്‍മാനായി പി.എന്‍. സുരന്‍ ,കണ്‍‌വീനര്‍ ടി.എ കൃഷ്ണന്‍‌കുട്ടി, എന്നിവരുള്‍പ്പെട്ട കമ്മിറ്റി യെ തിരഞ്ഞെടുത്തു.

→ Leave a Commentവിഭാഗങ്ങള്‍: റിപ്പോര്‍ട്ടുകള്‍

മൂലധനവും സോഷ്യലിസവും

ഫെബ്രുവരി 2, 2008 · 1 അഭിപ്രായം

                                                                                      കെ.എന്‍ . രാമചന്ദ്രന്‍

                മൂലധനത്തെ ആശ്രയിക്കാതെ വ്യവസായവല്‍ക്കരണവും വികസനവും  സാധ്യമല്ലെന്ന് ആവര്‍ത്തിച്ചുകൊണ്ട് മുതലാളിത്തത്തെയും സോഷ്യലിസത്തെയും കുറിച്ച് ബുദ്ധദേവും ജ്യോതിബസുവും നടത്തിയ പ്രസ്താവനകള്‍ സിംഗൂരിന്‍റെയും നന്ദിഗ്രാമിന്‍റെയും പശ്ചാത്തലത്തില്‍ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിനെതിരായ കടന്നാക്രമണത്തിനുള്ള ഉപകരണമായിത്തീര്‍ന്നതില്‍ അദ്ഭുതപ്പെടാനില്ല. സോവിയറ്റ് യൂണിയ‍‌ന്‍റെ തകര്‍ച്ചയുടെ സന്ദര്‍ഭത്തില്‍ ആഗോളാടിസ്ഥാനത്തില്‍ കമ്മ്യൂണിസ്റ്റ് വിരുദ്ധ ശ്ക്തികള്‍ ചെയ്തതും  ഇതുതന്നെയാണല്ലോ. മാര്‍ക്സിസത്തെ കിട്ടുന്ന ഏതവസരവും ഉപയോഗിച്ച് ആക്രമിക്കുന്നവര്‍ മാര്‍ക്സിസ്റ്റ് പാത ഉയര്‍ത്തിപിടിക്കുന്നു എന്നവകാശപ്പെടുന്ന പാര്‍ട്ടികളുടെ  വ്യതിയാനങ്ങള്‍ കണ്ട്ടില്ലെന്ന് നടിച്ച്, പേരിന്‍റെയും കൊടിയുടെയും നിറത്തിന്‍റെയും പേരില്‍ അവയെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ എന്നുവിളിക്കുന്നത് തുടരുന്നു. എന്നിട്ടവ തകരുകയോ ,പരസ്യമായി മുതലാളിത്തത്തെ ആശ്ലേഷിക്കുകയോ ചെയ്യുമ്പോള്‍ മാര്‍ക്സിസത്തിന്‍റെ തകര്‍ച്ച ആഘോഷിക്കുന്നു.- ഈ പതിവുപരിപാടിയാണ് ഇപ്പോഴും നടക്കുന്നത്.

          മുതലാളിത്തം മുന്‍ സാ‍മൂഹികവ്യവസ്ഥകളെ അപേക്ഷിച്ച് ഉല്‍പ്പാദനമേഖലയില്‍ കുതിച്ചുചാട്ടം സൃഷ്ടിച്ചവേളയിലാണ് മാര്‍ക്സ് മൂലധനത്തെപറ്റി പഠിക്കുന്നത് . മൂലധനം ആവിര്‍ഭവിക്കുന്നത് തൊഴിലാളി വര്‍ഗത്തിന്‍റെ മിച്ചമൂല്യം  കവര്‍ന്നെടുത്താണെന്നും അതു തുടര്‍ന്ന് അവരെ കൂലിഅടിമകളാക്കി നിരന്തരം പീഢിപ്പിക്കുന്ന മുതലാളിത്തവ്യവസ്ഥയുടെ  ആധാരമാവുന്നുവെന്നും ചൂണ്ടികാട്ടിയ മാര്‍ക്സ് ,  അവര്‍  മൂലധന-കമ്പോളവ്യവസ്ഥയുടെ  ആരാധരാവുകയല്ല മറിച്ച് , അതിന്‍റെ അന്തകരാവുകായാണ്  വേണ്ടതെന്ന് പഠിപ്പിച്ചു. മുതലാളിത്തം  കുത്തകമുതലാളിത്തം -സാമ്രാജ്യത്വം ആയി മാറി ലോകത്തെ  തങ്ങള്‍ക്കിടയില്‍ പങ്കിട്ട് ,തൊഴിലാളിവര്‍ഗ്ഗത്തിനൊപ്പം  മര്‍ദ്ദിതജനതകളെയും രാഷ്ട്രങ്ങളെയും കൊള്ളയടിക്കുന്ന  രാക്ഷസവ്യവസ്ഥയായി മാറുന്നതോടെ അതുമായി പേരിനുപൊലും സമരസപ്പെടുന്നത് അസംബന്ധമായിത്തീര്‍ന്നു. അതുകൊണ്ടാണ്  സാമ്രാജ്യത്വരാജ്യങ്ങളിലെ മുതലാളിമാരുമായി സന്ധിചെയ്ത് മുതല്ലളിത്തം വളര്‍ത്തുകയും സംഖ്യയില്‍ ഭൂരിപക്ഷമായ തൊഴിലാളിവര്‍ഗ്ഗം ക്രമേണ പാര്‍ലിമെന്‍‌റില്‍ ഭൂരിപക്ഷം നേടി സമാധാനപരമായി സോഷ്യലിസം കൊണ്ടുവരികയുമാണ് വേണ്ടതെന്നു വാദിച്ച കൌട്സ്കിയെപ്പോലുള്ള ,  ഒരു നൂറ്റാണ്ട് മുമ്പുണ്ടായിരുന്ന രണ്ടാം  ഇന്‍‌റര്‍നാഷണലിന്‍റെ നേതാക്കളുടെ കാലത്തെ സോഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ട്ടികളെ ,വര്‍ഗ്ഗവഞ്ചനയുടെ പര്യായമായി വിമര്‍ശിച്ച് ലെനിന്‍റെ നേതൃത്വത്തില്‍  കമ്മ്യൂ‍ണിസ്റ്റുകള്‍ തള്ളികളഞ്ഞത് . ക്രൂഷ്‌ചേവിലൂടെ സോവിയറ്റ് യൂണിയനിലും ഡെങ് സിയാവോ പിങ്-ലൂടെ  ചൈനയിലും ആധിപത്യം നേടിയ  കൌട്‌സികയന്‍ ഭൂതം തന്നെയാണ് ഇപ്പോള്‍ നീണ്ടകാലത്തെ വലതുപക്ഷവ്യതിയാനത്തിന്‍റെ തൂടര്‍ച്ചയായി സി.പി.ഐ.(എം) -ല്‍ ആധിപത്യത്തിലേക്ക് വന്നിരിക്കുന്നത് .

            മുതലാളിത്തം  കാലാകാലങ്ങളില്‍  നേരിടുന്ന പ്രതിസന്ധികളെ കുറിച്ച്   മാര്‍ക്സിസ്റ്റുകളെക്കള്‍ കൂടുതല്‍ എഴുതിയിരിക്കുന്നത് മുതലാളിത്ത ധനതത്വ ശാ‍ാസ്ത്രജ്ഞരാണ് . പ്രതിസന്ധിയില്‍ നിന്നു കരകയറാനാണ് ഒരു നൂറ്റാണ്ടുമുമ്പ്  മുതലാളിത്തം കുത്തകമുതലാളിത്തത്തിലേക്ക് പരിവര്‍ത്തിച്ചത് . എന്നിട്ടും 1930 കളില്‍ വമ്പിച്ച സാമ്പത്തികമാന്ദ്യം ഉണ്ടായി. ഇതില്‍ നിന്നുകരകയറാനാണ് ഭ്രണകൂ‍ടം  ഉല്‍പ്പാദനമേഖലയില്‍  ഇടപെടുന്നതിനും തൊഴില്‍ സൃഷ്ടിക്കുന്നതിനും വേണ്ടി വാദിച്ച കെയ്നീഷ്യന്‍ തത്വങ്ങള്‍  അമേരിക്കന്‍ പ്രസിഡന്‍റ് റൂസ് വെല്‍റ്റ്   ‘ ന്യൂ ഡീല്‍ ‘ എന്ന പേരില്‍ നടപ്പാക്കുന്നത് . രണ്ടാം  ലോകയുദ്ധത്തെ തുടര്‍ന്ന്  ഇവക്കുപുറമെ  ക്ഷേമരാഷ്ട്രസങ്കല്‍പ്പങ്ങളും  പൊതുമേഖലയും  വികസിപ്പിച്ചാണ്  സാമ്രാജ്യത്വം പിടിച്ചുനിന്നത് . എന്നിട്ടും  1970 കളില്‍ സാമ്പത്തികമാന്ദ്യം  രൂക്ഷമായി .അപ്പോഴാണ്  പുത്തന്‍  ഉടുപ്പുകള്‍  അണിയിച്ച്  “താച്ചറിസ“ ത്തിലൂടെയും “റീഗണോമിക്സി”ലൂടെയും നവലിബറല്‍  ആശയങ്ങളെ  ആശ്ലേഷിച്ച് ഭരണകൂടം  ഉല്‍പ്പാദന -വികസന -ജനക്ഷേമ മേഖലകളില്‍ നിന്നൊക്കെ  പിന്‍‌മാറുക എന്ന സാമ്രാജ്യത്വ ആഗോളവല്‍ക്കരണത്തിന് തുടക്കമിട്ടത് . വിവരസാങ്കേതികവിദ്യക്ക് ദിവ്യത്വം ലഭിക്കുമ്പോള്‍ പരമ്പരാഗതമേഖല  ഉള്‍പ്പടെ ഉല്‍പ്പാദനശക്തികളെ   ഭയാനകമാം വിധം തകര്‍ക്കുന്ന  ‘അപവ്യവസായ വല്‍ക്കരണ ‘ ത്തിലൂടെയും,  ‘തൊഴിലില്ല വളര്‍ച്ച ‘യിലൂടെയും മറ്റും പുത്തന്‍ അധിനിവേശത്തിന് അടിപ്പെട്ട  രാജ്യങ്ങളെയും ജനങ്ങളെയും  സ്വന്തം നാടുകളിലെ തൊഴിലാളികളെയും  കൊള്ളയടിച്ചും  യു. എസും യൂറോപ്പ്യന്‍ യൂണിയനും ജപ്പാനും  മറ്റും സാമ്പത്തികമാന്ദ്യത്തെ നേരിടുകയാണ് .

            കൌട്സികിയുടെ  കാ‍ലത്തില്‍ നിന്നു വ്യത്യസ്ഥമായി ഒക്ടോബര്‍ വിപ്ലവത്തെ തുടര്‍ന്നു മുതലാളിത്തത്തിന് ബദലായി ഒരു വികസനപാത  ലോകത്ത്  ആവിര്‍ഭവിച്ചിട്ടുണ്ടെന്ന ,മൂലധന-കമ്പോളവ്യവസ്ഥയെ  ആശ്രയിക്കാത്ത വികസനപാതയുടെ സാധ്യതകള്‍ ,അവക്കെന്തെല്ലാം  ദൌര്‍ബല്യം ഉണ്ടെങ്കിലും, വളര്‍ന്നു വന്നിട്ടുണ്ടെന്ന യാഥാര്‍ഥ്യം തന്നെ ജ്യോതിബസു മാര്‍ നിഷേധിക്കുന്നു. ‘യൂറോപ്പിലെ രോഗി‘   ആയിരുന്ന സാറിസ്റ്റ് റഷ്യ സോവിയറ്റ് യൂണിയനായപ്പോള്‍ സാമ്രാജ്യത്വശക്തികള്‍ ഒന്നിച്ച് അതിനെ എതിര്‍ത്തു. എന്നിട്ടും നാടിന്‍റെ  വിഭവശേഷിയേയും  ജനങ്ങളുടെ അധ്വാനത്തെയും  ആശ്രയിച്ച് സോവിയറ്റ് യൂ‍ൂണിയനില്‍  എല്ലാവര്‍ക്കും പ്രാഥമികാവശ്യങ്ങള്‍ ഉറപ്പുനല്‍കുന്നതില്‍ നിന്നു തുടങ്ങുന്ന  സോഷ്യലിസ്റ്റ് നിര്‍മ്മാണം വലിയ അളവില്‍ നടന്നില്ലേ? ചൈനയിലും  കിഴക്കന്‍ യൂറോപ്പ്യന്‍  നാടുകളിലും  ക്യൂബയിലും മറ്റും ഇത്തരം ശ്രമങ്ങള്‍ ഉണ്ടായില്ലേ? അവിടങ്ങളില്‍ പ്രയോഗത്തില്‍ വരുത്താന്‍ ശ്രമിച്ച  ബദല്‍ വികസന നയത്തിന്‍റെ ജനകീയ സാമൂഹ്യമേന്മ നിഷേധിക്കാനാവുമോ?  വടക്കന്‍ കൊറിയയും  ക്യൂബയും മാത്രമല്ല , വെനിസ്വേലയും ബൊളീവയയും ഇക്വഡോറും മറ്റും  സാമ്രാജ്യത്വ  ആഗോളവല്‍ക്കരണത്തെ തിരസ്കരിച്ച് നടപ്പാക്കുന്ന ബദല്‍‌വികസനത്തിന്‍റെ  പുരോഗമനസ്വഭാവം തള്ളികളയാനാകുമോ?

              ബംഗാളിലും കേരളത്തിലും സി.പി.ഐ(എം) നേതാക്കള്‍ ആവര്‍ത്തിക്കുന്നത് സാമ്രാജ്യത്വ  മൂലധനത്തെയും  ടാറ്റ-ബിര്‍ള-അംബാനിമാരെയും  ആശ്രയിക്കാതെ സംസ്ഥാനഭരണത്തില്‍ വികസനം സാധ്യമല്ലെന്നാണ് . കേന്ദ്രപ്രശ്നം ഇവര്‍ സാമ്രാജ്യത്വ ,പുത്തന്‍ അധിനിവേശവികസനപാതയല്ലാതെ ഒരു ബദല്‍ വികസനത്തെകുറിച്ച് അന്വേഷിക്കാന്‍ പോലും തയ്യാറില്ലെന്നതാണ് . 

               സി.പി.ഐ(എം)   നേതൃത്വത്തിലുള്ള സര്‍ക്കാരുകള്‍ ഇതര സംസ്ഥാനസര്‍ക്കാരുകളെ പോലെ എ.ഡി.ബി. വായ്പ എടുത്തിരിക്കുകയാണ് .  എ.ഡി.ബി. യില്‍നിന്നെടുത്ത വായ്പ്പയെക്കാള്‍ പലമടങ്ങ് നികുതികുടിശ്ശിക രണ്ടു സംസ്ഥാനത്തും പിരിച്ചെടുക്കാനുള്ളപ്പോഴാണിത് . ഇന്ത്യന്‍ ഷെഡ്യൂള്‍ഡ് ബാങ്കുകളിലെ ഇപ്പോഴത്തെ ന്നിക്ഷേപം 25 ലക്ഷം കോടി രൂപയാണ് . ഗള്‍ഫില്‍ പോയിപണിയടുക്കുന്ന മലയാലികള്‍ പ്രതി വര്‍ഷം ഇന്ത്യന്‍ ബാങ്കുകളില്‍ നിക്ഷേപിക്കുന്നത്  ഏകദേശം 27000 കോടി രൂപയാണ്  ഈ നിക്ഷേപങ്ങള്‍ ഉപയോഗിച്ച് ബഹുരാഷ്ട്ര കുത്തകകളെയും സാമ്രാജ്യത്വ മൂലധനത്തെയും ആശ്രയിക്കാതെ  വ്യവസായങ്ങളില്‍ നിക്ഷേപിക്കാന്‍ കഴിയില്ലേ? സീ.പി.ഐ(എം)  പാര്‍ട്ടി പരിപാടിയില്‍ 2000 ത്തിലെ തിരുവനന്തപുരം സമ്മേളനത്തിലും  തുടര്‍ന്ന് 17-ആം  കോണ്‍ഗ്രസ്സിലും  വരൂത്തിയ മാറ്റങ്ങളുടെ പേരില്‍ ജ്യോതിബസുവിനെ ന്യായീകരിക്കുന്ന  പ്രകാശ് കാരാട്ട് ഉള്‍പ്പടെയുള്ള നേതാക്കള്‍ തമസ്കരിക്കുന്ന ചില പ്രധാന കാര്യങ്ങളുണ്ട് . പേരിനെങ്കിലും ജനകീയ ജനാധിപത്യ വിപ്ലവം പ്രിപാടിയില്‍ അംഗീകരിക്കുന്നുണ്ടല്ലോ? അതനുസരിച്ചു തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതും പഞ്ചായത്ത് മുതല്‍ പാര്‍ലമെന്‍റ് വരെ  പോവുന്നതും അധികാരത്തില്‍  കയറുന്നതും  ജനകീയ ജനാധിപത്യ വിപ്ലവത്തിന്  അനുകൂലമായ അവസ്ഥ സൃഷ്ടിക്കാനല്ലേ? അതോ മറ്റ് സംസ്ഥാനസര്‍ക്കാരുകളോട് മത്സരിച്ച് , സാമ്രാജ്യത്വ തീട്ടൂരപ്രകാരം കേന്ദ്രസര്‍ക്കാര്‍ നിര്‍ദ്ദേശിക്കുന്ന പിന്തിരപ്പന്‍ നയങ്ങള്‍ നടപ്പിലാക്കനോ? മുതലാളിത്തം കെട്ടിപടുക്കാനോ?  വിദേശ – നാടന്‍ മൂലധനശക്തികളെ ആശ്രയിച്ച് വ്യവസായങ്ങള്‍ ഉണ്ടാക്കാനോ? ജനകീയ ജനാധിപത്യവിപ്ലവപാതയില്‍ ജനങ്ങളെ അണിനിരത്താന്‍ എല്ലാ സമരരൂപങ്ങളും ഉപയോഗിച്ച് പ്രവര്‍ത്തിക്കാതിരുന്നതുകൊണ്ടല്ലേ ഭരിക്കുന്ന  3  സംസ്ഥാനങ്ങളില്‍ തന്നെ എതിര്‍പ്പ് വര്‍ദ്ധിക്കുന്നതും മറ്റ് സംസ്ഥാനങ്ങളില്‍ നിരന്തരം ശക്തി ഛോര്‍ന്നുപോയി ഭരണവര്‍ഗ പാര്‍ട്ടികളുടെ അനുബന്ധങ്ങളായി മാറുന്നതും ? ഇടതുപക്ഷത്തുനിന്ന്  സി.പി.ഐ(എം) നെ വിമര്‍ശിക്കുന്നവര്‍, ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ സോഷ്യലിസം കെട്ടിപടുക്കാത്തത് കൊണ്ടല്ല മറിച്ച് ,ജനകീയ ജനാധിപത്യ വിപ്ലവ പ്രവര്‍ത്തനങ്ങള്‍  ഉപേക്ഷിച്ച് വാക്കില്‍ മാത്രം വിപ്ലവവും  പ്രവൃത്തിയില്‍ മുതലാളിത്തപാതയുമായി മാറിപോയതിനാലാണ് .ഈ വിമര്‍ശനം ശരിയാണെന്നാണ് ജ്യോതിബസുവിന്‍റെ ‘ചരിത്രപരമായ മണ്ടത്തരം‘  തൊട്ട്   ‘ മുതലാളിത്തം പ്രേരകശക്തി’  യാണെന്നു വരെയുള്ള പ്രസ്ഥാവനകളും  ഭരിക്കുന്ന സംസ്ഥാനങ്ങളിലെ പ്രവൃത്തികളും തെളിയിക്കുന്നത്. 

               ഒക്ടോബര്‍ വിപ്ലവത്തിന് ശേഷമുള്ള ചരിത്രം പഠിപ്പിക്കുന്നത്  സാമ്രാജ്യത്വ ത്തിന്  ബദല്‍ ആകാന്‍ സോഷ്യലിസത്തിനേ കഴിയൂ എന്നാണ്  മുതലാളിത്തത്തില്‍ നിന്നു വര്‍ഗരഹിതവും ചൂഷണരഹിതവും ആയ  കമ്മ്യൂണിസത്തിലേക്കുള്ള പരിവര്‍ത്തനഘട്ടത്തെയാണ്  സോഷ്യലിസം കൊണ്ട്  ഉദ്ദേശിക്കുന്നത്  ഈ പരിവര്‍ത്തനഘട്ടത്തിലേക്ക് കടക്കുന്നതിനുള്ള  ജങ്കീയ ജനാധിപത്യ ,സോഷ്യലിസ്റ്റ് വിപ്ലവങ്ങളിലും പരിവര്‍ത്തനഘട്ടത്തില്‍ തന്നെയും  പല ദൌര്‍ബല്യങ്ങളും  തെറ്റുകളും ഉണ്ടാവാം;  തിരിച്ചുപോക്കുകളും ഉണ്ടാവാം ; മുതലാളിത്തപൂര്‍വ്വ  ഉല്‍പ്പ്പാദന ബന്ധങ്ങള്‍ക്ക് ആധിപത്യമുള്ള സമൂഹങ്ങളിലും ആഗോളാവസ്ഥയിലും പ്രവര്‍ത്തിക്കുമ്പോള്‍ അവയുടെ സ്വാധീനങ്ങളില്‍ നിന്ന് ഒറ്റയടിക്ക് തീര്‍ത്തും മുക്തമാവനാകുമോ? അതു കൊണ്ട് വര്‍ഗസമരം പുതിയ രൂപങ്ങളില്‍ തുട്ര്ന്നുകൊണ്ടിരിക്കും . ഈ വര്‍ഗസമരത്തെ ശരിയായ ദിശയില്‍ നയിക്കുന്നതിന് , പുതിയ മനുഷ്യനെ , പുതിയ ലോകത്തെ രൂപപെടുത്തുന്നതിന് സാംസ്ക്കാരിക വിപ്ലവങ്ങളിലൂടെനിരന്തരം കടന്നു പോകേണ്ടിവരും.

→ 1 Commentവിഭാഗങ്ങള്‍: ലേഖനങ്ങള്‍

ഭൂസമരം ശക്തിയാര്‍ജ്ജിക്കുന്നു

ഫെബ്രുവരി 1, 2008 · ഒരു അഭിപ്രായം ഇടൂ

വയനാട്ടിലെ ഭൂസമരകേന്ദ്രം സി.പി.ഐ(എം എല്‍) സംസ്ഥാന സെക്രട്ടറി സ: പി.ജെ.ജെയിസ്  സന്ദര്‍ശിച്ചു.  ആദിവാസികള്‍ ഉള്‍പ്പടെ നൂറ്കണക്കിനാളുകള്‍ ആവേശത്തോടെയാണ് സഖാവിനെ എതിരേറ്റത് . വരും ദിവസങ്ങളില്‍ വ്യാപകമായി ഭൂരഹിതരുടെ  വന്‍പിച്ച  മുന്നേറ്റങ്ങള്‍ക്ക് കേരളം സാക്ഷ്യം വഹിക്കാന്‍ പോവുകയാണെന്ന്  അദ്ദേഹം പ്രഖ്യാപിച്ചു  സമര പ്രവര്‍ത്തകര്‍ക്കെതിരെ പോലീസ്  നടത്തികൊണ്ടിരിക്കുന്ന അറസ്റ്റും ഭീഷണിയും  ഉടന്‍ അവസാനിപ്പിക്കണമെന്ന്  താക്കീത് നല്‍കി.c-p-i-m-l.jpg

സ:പി.ജെ. ജെയിംസ് സമരസഖാക്കളെ അഭിവാദ്യം ചെയ്ത് സംസാരിക്കുന്നു.

            സംസ്ഥാന വ്യാപകമായി ഭൂസമരം ശക്തിപെട്ടുകൊണ്ടിരിക്കുന്നു  .കൊല്ലം ജില്ലയില്‍ തെന്മലയില്‍  സമരരംഗത്ത് വ്യാപകമായി അറസ്റ്റും പോലീസ് ഭീകരതയും സൃഷ്ടിച്ചുകൊണ്ടിരിക്കുകയാണ് . കൊല്ലം ജില്ലയുടെ വിവിധ ഭാഗങ്ങളില്‍നിന്നും ഒരു തുണ്ട് ഭൂമി പോലുമില്ലാത്ത നൂറ് കണക്കിന് കുടുംബങ്ങളാണ്  ഭൂസമരസമിതിയുടെ നേതൃത്വത്തില്‍ തെന്മലയിലെ , ഹാരിസണ്‍ കൈവശം വെച്ചിരിക്കുന്ന ഭൂമിയിലേക്ക്  തങ്ങളുടെ അവകാശം പിടിച്ചെടുക്കുന്നതിന് വേണ്ടി എത്തിയത്  .

             ഭൂസമരസമിതി കാഞ്ഞിരപ്പിള്ളി ഏരിയകമ്മിറ്റിയുടെ  നേതൃത്വത്തില്‍ ജനു: 27 ന്  പൊങ്കുന്നത്ത് വെച്ച്  സമരപ്രഖ്യാപന കണ്‍‌വെന്‍ഷന്‍  നടന്നു .സ:പി.ജെ.ജെയിംസ് ഉദ്ഘാടനം നിര്‍വ്വഹിച്ചു. പാര്‍ട്ടി ഏരിയസെക്രട്ടറി എ.ഹരിദാസ് അദ്ധ്യക്ഷനായിരുന്നു. ഭൂസമരസമിതി  കണ്‍‌വീനര്‍ ടി.കെ.അച്ചന്‍ കുഞ്ഞ് സ്വാഗതം പറഞ്ഞു.  ഗിരിവര്‍ഗ്ഗ വേടര്‍ മഹാസഭ ജില്ലാപ്രസിഡന്‍‌റ് പി.ഇ.തങ്കപ്പന്‍ ,അംബേദ്കര്‍ സാംസ്കാരിക സൊസൈറ്റി സംസ്ഥാനപ്രസിഡന്‍‌റ്  കെ.പി.ജയനന്ദനന്‍  എന്നിവര്‍ അഭിവാദ്യം ചെയ്ത് പ്രസംഗിച്ചു. സഖാക്കള്‍ എം. കെ, ദാസന്‍ ,ഐ.സി രാജപ്പന്‍ ,റ്റി.എം. സുരേന്ദ്രന്‍  എന്നിവര്‍ പ്രസഗിച്ചു

→ Leave a Commentവിഭാഗങ്ങള്‍: റിപ്പോര്‍ട്ടുകള്‍

Land Struggle in Kerala Takes Decisive Step Forward

ജനുവരി 28, 2008 · ഒരു അഭിപ്രായം ഇടൂ

Communist Party of India

(Marxist-Leninist)

Central Committee

R-8, Pratap Market, Jungpura-B, New Delhi – 110014, Phone: (011) 24370233

General Secretary : Comrade Kanu Sanyal

Secretary, Party Centre : Comrade K.N. Ramachandran 

Press Statement

Land Struggle in Kerala

 Takes Decisive Step Forward

After the occupation of nearly 6000 acres of land by thousands of landless, agricultural workers families in Kerala in Wynad, Kannur and Pathanamthitta districts already, the land struggle has taken a decisive step forward when nearly 1000 adivasi, dalit and other landless families, under the leadership of Land Struggle Committee led by CPI(ML), occupied about 500 acres of land under illegal custody of Harrison Malayalam Limited (HML) now owned by Goyenkas in Meppadi village of Wynad from 24th January. Preparations are going on for mobilising the landless and to occupy agricultural land in other districts also with the slogan “land to the tillers”. 100 members of 50 landless families were arrested in Kollam district when they were trying to occupy Tenmala estate of HML on 27th January.After publishing an agrarian struggle programme demanding distribution of government land, surplus land, vested forest land, land illegally occupied by plantation owners, land held by plantations after the lease period was over, land illegally transferred by plantations, paddy land left uncultivated and land under the custody of land mafias, etc. amounting to more than 10 lakhs acres, organising campaigns all over the state and submitting memorandum to the state government, CPI(ML) organised land struggle committees mobilising thousands of Adivasi, dalit and other landless and agricultural workers families in different districts. Now the struggle for occupation of land is started.Though Kerala Land Reform Act came to existence in 1973, only a small part of the 4 lakh acres of surplus land was distributed to the landless. Similarly, though Adivasi Land Protection Act was promulgated by central government in 1975, the alienated lands were not restored to Adivasis. In the decades that followed land accumulation went on increasing, while the number of landless peasants and agricultural workers also went on increasing. No action was taken by consecutive governments to take over the illegally held land and to distribute it along with above mentioned type of lands to the landless, in spite of many struggles and assurances from government.It is in this context, CPI(ML)-led  Land Struggle Committees, after state-wide campaign, have started occupying the land. The committee leaders have asked the district administration not to create provocations through police interventions. It is a mass movement which will go on till land is distributed to the landless. If any untoward incident take place, as happened in Muthanga struggle five years back, the government will be fully responsible for it.CPI(ML) Central Committee greets the Kerala State Committee for launching the land struggle. It demands that the police forces should be withdrawn and the landless and agricultural labourers should be given the land they have occupied. State government should not put down the struggle for land by the landless going on in Karnataka, Tamilnadu, Chhattisgarh and Madhya Pradesh under the leadership of the party using police force.  Even if force is used the struggles are bound to intensify and spread to more states. The Central Committee demands that the central and state governments should stop taking over and transfer of agricultural land for SEZs, for corporate farming and in the name of industrialisation and real estate development, and distribute surplus land, fallow forest lands, government lands and land occupied by land mafias to the adivasis, dalits and other landless peasants and agricultural workers. CPI(ML) supports the landless families who are participating in the struggle for land and calls on all landless people to join this historic struggle for land to the tillers.

         New Delhi                                                                      

                                                                      K.N. Ramachandran

         28-01-2008                                          Secretary,

                                                                     Party Centre, CPI(ML)

→ Leave a Commentവിഭാഗങ്ങള്‍: പത്രപ്രസ്താവന

വയനാട്ടില്‍ ഭൂമി പിടിച്ചെടുത്ത് അവകാശം സ്ഥാപിച്ചു.

ജനുവരി 25, 2008 · 6അഭിപ്രായങ്ങള്‍

wayanad.gif                       ഭൂരഹിതരായ 500 കുടുംബങ്ങള്‍ വയനാട്ടിലെ വൈത്തിരി താലൂക്കില്‍ മേപ്പാടിയില്‍  ഭൂമി പിടിച്ചെടുത്ത് കുടില്‍ കെട്ടി അവകാശം സ്ഥാപിച്ചു.

 വയനാട് ജില്ലയില്‍ വൈത്തിരി താലൂക്കില്‍ പെട്ട മേപ്പാടി പഞ്ചായത്തില്‍ ഉള്‍പ്പെട്ടതും 1970 -ല്‍ സര്‍ക്കാര്‍ മിച്ചഭൂമിയായി പ്രഖ്യാപിച്ച് ഏറ്റെടുത്തെങ്കിലും ഇതുവരെയും അര്‍ഹതപെട്ടവര്‍ക്ക് വിതരണം ചെയ്യാതെ കിടന്നിരുന്നതുമായ ഭൂമിയിലാണ്   CPI(ML) നേതൃത്വത്തിലുള്ള ‘ഭൂസമരസമിതി‘യുടെ നേതൃത്വത്തില്‍ 500 കുടുംബങ്ങള്‍  അവകാശം സ്ഥാപിച്ചത്.   സര്‍ക്കാര്‍ മിച്ചഭൂമിയായി പ്രഖ്യാപിച്ചിട്ടും   സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ   അറിവോടെ ‘ഹാരിസണ്‍ മലയാളം ലിമിറ്റ്ഡ്‘ ഈ ഭൂമി അനധികൃതമായി കൈവശം വെച്ചിരിക്കുകയായിരുന്നു.

    സംസ്ഥാ‍നത്തിന്‍റെ വിവിധ ഭാഗങ്ങളില്‍  സര്‍ക്കാരില്‍ നിന്നും പാട്ട്ത്തിനെടുത്ത ഭൂമി പാട്ടക്കാലവധി കഴിഞ്ഞിട്ടും തിരിച്ച്നല്‍കാതെ അനധികൃതമായി കൈവശം വെക്കുകയും  നിയമവിരുദ്ധമായി മുറിച്ച് വില്‍ക്കുകയും പാട്ടഭൂമിയിലെ മരങ്ങള്‍ വെട്ടിവില്‍ക്കുകയും ചെയ്തുകൊണ്ടിരിക്കുകയാണ് ;ഹാരിസണ്‍ മലയാളം ലിമിറ്റ്ഡ്.

    ഇന്നലെ രാത്രിയാണ് ,  ഭൂസമരസമിതി വയനാട് ജില്ലാകമ്മിറ്റിയുടെ നേതൃത്വത്തിലുള്ള  ഭൂരഹിതകര്‍ഷകതൊഴിലാളികളായ 500 കുടുംബങ്ങള്‍;  കരാപ്പുഴപദ്ധതിയുടെ ഭാഗമായി കുടിയൊഴിപ്പിക്കപ്പെട്ട 100-ഓളം ആദിവാസികുടുംബങ്ങള്‍ ഉള്‍പ്പെടെ  മിച്ചഭൂമിയില്‍ അവകാശം സ്ഥാപിച്ചത് .ഇന്ന്  ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തുകയും ഭൂസമരസമിതിയുടെ പ്രവര്‍ത്തകരുമായി ചര്‍ച്ച നടത്തുകയും ചെയ്തു.

  കിടക്കാനൊരുതുണ്ട് ഭൂമിക്കു വേണ്ടിയുള്ള ഈ  പോരാട്ടത്തോട് ഐക്യദാര്‍ഡ്യം പ്രഖ്യാപിക്കണമെന്ന്  എല്ലാവരോടും അഭ്യര്‍ത്ഥിക്കുന്നു.

→ 6 Commentsവിഭാഗങ്ങള്‍: റിപ്പോര്‍ട്ടുകള്‍